മണിച്ചിത്രത്താഴ് എന്ന മലയാള സിനിമ ഒരു പാട് ഓർമ്മകൾ നമ്മളിൽ ഉണർത്തിയിട്ടുണ്ട്.
മിക്കവരും അത് കണ്ടിട്ട് പ്രേതം ഒന്നും ഇല്ല എന്ന നിഗമനത്തിൽ
ആയിരുന്നു എത്തിച്ചേർന്നത്.എന്നാൽ ഇത് തെറ്റായ വീക്ഷണമാണ്.
ആദ്യമായി അതിൽ മഹേന്ദ്രജാലത്തെ പറ്റി പരാമർശമുണ്ട്.
ഇല്ലാത്ത എന്തോ ഒന്ന് ഉള്ളത് പോലെ തോന്നിപ്പിക്കുന്ന കലയാണ്
മഹേന്ദ്രജാലം.
തന്ത്രത്തിൽ മഹാകാളിയെ ആരാധിച്ചാൽ ഇന്ദ്രജാലം കൊണ്ട് ആ വ്യക്തിയെ ജയിക്കാൻ സാധിക്കില്ല എന്നാണ് ശാസ്ത്രം
പിന്നെ പറയാനുള്ളത് മാനസിക രോഗം അഥവാ ചിത്ത ഭ്രമത്തെ
പറ്റിയാണ്. പലതരം കാഴ്ച്ചകളും ശബ്ദങ്ങളും ഗന്ധവും സ്പർശവും സ്വാദും അതിൽ കലർപ്പും വരുന്നു. മൃത്യുഞ്ജയ മന്ത്രം കൊണ്ട് ഇത് ഭേദമാകും
പിന്നെ പ്രേത ബാധയെ പറ്റിയാണ് അറിയേണ്ടത്. ഈ സിനിമയിൽ നാഗവല്ലി എന്ന നാഗ ജാതിയിൽ പെട്ട ഒരു സ്ത്രീയാണ് നായികയെ ബാധിച്ചിരിക്കുന്നത്.അത് ഭൈരവൻ അല്ലെങ്കിൽ ത്രിപുര ഭൈരവി ,ഹനുമാൻ,മറ്റു ഉഗ്ര
ദേവി തുടങ്ങിയ സാധനകൾ ചെയ്തു സിദ്ധി നേടിയവർക്ക് ഒഴിപ്പി ച്ചെടുക്കാൻ സാധിക്കും.
ഇവിടെ മാന്ത്രികൻ മനോരോഗ വിദ്ധനായ നായകനൊപ്പം ഉച്ചാടന കർമം ചെയ്യുന്നു.അഘോര മന്ത്രം കൊണ്ട് ദേവിയെ ആവാഹിച്ച് വരുത്തിയാണ് ഇത് ചെയ്യുന്നത്.
തൻ്റെ ഭർത്താവിനെ ശത്രുവായ ശങ്കരൻ തമ്പി എന്നുള്ള സങ്കല്പം ,അതിലെ അതി
തീവ്ര ബന്ധം അങ്ങിനെ മുറിഞ്ഞു പോകുന്നു. തുടർന്ന് സൈക്കോളജിസ്റ്റ് ഒരു പാവയെ വച്ച് അവളുടെ മുന്നിൽ കൊല്ലാൻ കാഴ്ച വെക്കുന്നു. അങ്ങിനെ അതിനെ ശത്രു എന്ന് കരുതി നിഗ്രഹിച്ച് ,സത്യം ചെയ്ത
പ്രകാരം വിട്ടൊഴിഞ്ഞ് പോകുന്നു നാഗവല്ലി.
അല്ലാതെ വെറും പാവയെ അല്ലെങ്കിൽ ഡമ്മി കാട്ടി മയക്കി രോഗം മാറ്റാൻ പറ്റില്ലല്ലോ.
ചില മാനസിക രോഗങ്ങളിൽ പ്രേതം മുന്നിലും കണ്ണാടിയിലും മറ്റും വരുന്ന പോലെ തോന്നും.അതിനാൽ ആദ്യമായി രോഗം ചിത്ത ഭ്രമ ലക്ഷണം കൊണ്ടോ അതോ മഹേന്ദ്രജാലം ആണോ അതല്ല പ്രേതം ബാധിച്ചതാണോ എന്ന് ചികിത്സകൻ കണ്ട് പഠിക്കണം
നാഗവല്ലി നായികയെ മുഴുവനായി ബാധിക്കുന്നത് ദുർഗ്ഗാഷ്ടമി ദിവസം
ആണ്.മുറിയിൽ നിന്ന് അദൃശ്യ ആകുന്നതും കണ്ണാടി തകർന്നു പൊടിയുന്നതും മൺകുടം പൊട്ടിക്കുന്നതും ആ നാഗവല്ലി തന്നെ ആണ്.
നായികയെ നാഗവല്ലി സ്വന്തം നിയന്ത്രണ വലയത്തിൽ വെയ്ക്കുന്നു .അതിനാൽ അവളിൽ രോഗ ലക്ഷണം കാണുന്നു. മുഴുവനായി നാഗവല്ലി അവളിൽ പ്രവേശിക്കുന്നത് ശത്രു
നിഗ്രഹം ഉദ്ദേശിച്ചാണ്.അത് അവസാനം ആകുമ്പോൾ മാത്രമാണ്.
മണിച്ചിത്രത്താഴ് സിനിമയിൽ മോഹൻലാൽ എന്ന മനോരോഗ വിദഗ്ധൻ നാഗവല്ലിയെ തേടി ചെന്നപ്പോൾ കിണ്ടി കൊണ്ടേറ് കിട്ടുന്ന ഒരു സീൻ ഉണ്ടല്ലോ
കിണ്ടിയിൽ ജലം എടുത്ത് ഒഴിക്കുമ്പോൾ ഏറ്റവും താഴേ ഉള്ള ജലം ആണ് ആദ്യം അതിൻ്റെ വാലിലൂടെ പുറത്തേക്ക് ഒഴിക്കുന്നത്
ഈ വിശ്വത്തിൽ ഏറ്റവും താഴേ ഉള്ള ലോകമാണ് നാഗലോകം.അപ്പോൾ കിണ്ടി കൊണ്ടേറു കിട്ടിയ മോഹൻലാലിന് അറിയാതെ നാഗത്തിൻ്റെ സ്മരണ വരുന്നു.അത് വരുത്തിയവളാണ് നാഗവല്ലി എന്ന് അയാൾക്ക് ഭയം തോന്നുന്നു.
ഇനി ഭയമില്ലാത്ത അവസ്ഥയിലും പ്രേതത്തെ കാണാൻ കഴിയും.തന്ത്രം അറിയുമെങ്കിൽ ഭയത്തിനു സ്ഥാനമില്ല.
അവസാനമായി പറയാനുള്ളത് പ്രേത ബാധയെ ഭ്രമം എന്ന് തള്ളി കളയാൻ
സാധിക്കില്ല. ഒരാൾ ഒരു സമയത്ത് പ്രേതത്തെ കണ്ടതാണെങ്കിൽ അത് രോഗം എന്ന് നിർവചനം ചെയ്തു നോക്കാം.പക്ഷേ മൂന്നോ അതിൽ അധികം പേരോ ഒരു സ്ഥലത്ത് ഒരേ സമയത്ത് അതേ പ്രേതത്തെ കണ്ടാൽ അത് ഹല്ലൂസിനേഷൻ അല്ലെങ്കിൽ വെറും പർസപ്പ്ഷൻ എന്ന് പറഞ്ഞു നിഷേധിക്കാൻ പറ്റില്ല.
അപ്പോൾ പിന്നെ മാനസിക വിഭ്രമം മഹേന്ദ്രജാലം കൊണ്ടോ അതോ രോഗം കൊണ്ടോ അതോ അതീന്ദ്രിയ ശക്തികൾ കൊണ്ടോ എന്ന് മനസ്സിലാക്കിയാൽ മാത്രമേ ചികിത്സ ചെയ്തു പൂർണ്ണമായി ഭേദ പെടുത്താൻ പറ്റുകയുള്ളൂ എന്ന നിഗമനത്തിൽ എത്തി ചേരുന്നു