ആരോമൽ ചേകവരുടെ പെങ്ങൾ ഉണ്ണിയാർച്ച ഒരു ദിവസം പാതിരായ്ക്ക് സ്വപ്നം കണ്ടു. പൊന്നാങ്ങള ആരോമൽ പുത്തരി അങ്കം കുറിച്ചിരിക്കുന്നു.കാവിൽ ഭഗവതി നേരിട്ട് സ്വപ്നത്തിൽ വന്നു പറഞ്ഞതാണ്
ഉണ്ണിയാർച്ച,ഭർത്താവിനോട് അനുവാദം വാങ്ങി ,ജ്യേഷ്ഠനെ കാണാൻ പോകുന്നു
പോകുന്ന വഴി നാദാപുരത്തെ ജോനകരെ തോൽപ്പിക്കുന്ന സംഭവം നടക്കുന്നു. ഉണ്ണിയാർച്ച ആരോമലിനെ കാണുന്നു
പുത്തരി അങ്കം ഒരുങ്ങുന്നു.ചന്തുവിനെ കോലത്ത്
നാട്ടിലെ കൊല്ലനെ കൊണ്ട് ആയുധങ്ങൾ പുതുക്കി എടുക്കാൻ അയക്കുന്നു
തൻെറ പ്രാണന്റെ പ്രാണനായ ചന്തുവുമായി ,ആരോമൽ ജയിക്കുന്ന ഒറ്റ രാത്രി കിടപ്പറ പങ്ക് വെയ്ക്കാം എന്ന് ഉണ്ണിയാർച്ച ചന്തുവിനെ അറിയിക്കുന്നു
കാമം കൊണ്ടും ശൃംഗാരം കൊണ്ടും ആ പെണ്ണുങ്ങൾ ചന്തുവിനെ വഴിയിൽ വെച്ച് വശീകരിക്കുന്നൂ
ചന്തു ഉണ്ണിയാർച്ചയ്ക്ക് പകരം രണ്ടു സുന്ദരികളെ കിട്ടി എന്ന് സന്തോഷിക്കുന്നു
അരിങ്ങോടരുടെ വീട്ടിൽ കൊണ്ട് പോയി മദ്യവും പോത്തിറച്ചിയും കൊടുത്തു അന്ന് രാത്രി ചന്തു അവരോടൊപ്പം ഉറങ്ങുന്നു.രാവിലെ ഉണർന്നു ചന്തു കൊല്ലനെ കാണാൻ പോവുന്നു.മയങ്ങിയ ചന്തു അരിങ്ങോടർ പറഞ്ഞ പ്രകാരം ചുരിക കണയിൽ വെച്ച് മുറിഞ്ഞു പോക വിധം വേണം എന്ന് കൊല്ലനോട് പറയാൻ ഉറപ്പിക്കുന്നു. കൊല്ല കുടിയിൽ എത്തിയപ്പോൾ ചന്തുവിന് ഉണ്ണിയാർ ച്ചയോട് പിന്നെയും അനുരാഗം മനസ്സിൽ വരുന്നു.അങ്ങനെ ചന്തുവിനെ മനസ്സിൽ ചാഞ്ചാട്ടം വന്നു
അങ്കത്തിൽ ആരോമലുടെ ചുരിക മുറിഞ്ഞു ,മുറി ചുരിക കൊണ്ട് ആരോമൽ അറിങ്ങോടരെ കഴുത്തിന് കുത്തി കൊന്നു.പൊക്കിളിനു കീഴെ മുറിവുമായി ആരോമൽ വിശ്രമിക്കുമ്പോൾ ചന്തു അവിടെ ചെന്നു. അരോമ ലിന് വെള്ളം എടുക്കാൻ ചന്തു പുറത്തിറങ്ങി തിരിച്ച് ചെന്നപ്പോൾ ആരോമൽ ചേകവർ പൊക്കിളിനു താഴെ കുത്ത് വിളക്കിന്റെ തണ്ട് കുത്തി കയറി പിടയുന്നു.ആളുകൾ ചന്തു ചതിയൻ ,
ചതിച്ചു കൊന്നു എന്ന് ആർത്തു വിളിച്ചു.
ചന്തുവിനെ അന്വേഷിച്ചു കാണാതെ ഉണ്ണിയാർച്ച പൊട്ടി കരഞ്ഞു തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞ് ചന്തുവിന്റെ തല കൊയ്യും എന്ന് സത്യം ചെയ്യുന്നു
ആരോമൽ ഉണ്ണിയും കണ്ണപ്പൻ ഉണ്ണിയും ചന്തുവിനോട് പ്രതികാരം ചെയ്യാൻ പോകുന്നു
ചന്തുവിൻെറ തല അറുത്തു കുട്ടികൾ ഉണ്ണിയാർച്ചയുടെ മുൻപിൽ വെയ്ക്കുന്നു
കുട്ടികൾ ആ വീരകഥ പറയുന്നു
ചന്തു അമ്മാവൻ ചതി വിദ്യകൾ ഒന്നും കാട്ടിയില്ല തന്നെ. വാത്സല്യത്തോടെ ആണ് മരണം വരെ പെരുമാറിയത്
ഈ ശിരസ്സിലെ ചോര കൊണ്ട് വേണം ഉണ്ണിയാർച്ചയുടെ മുടി കെട്ടാൻ എന്ന് പറഞ്ഞു ഞങൾ അമ്മാവൻ തന്ന പത്തൊൻപതാം അടവ് പ്രയോകിച്ചപ്പോൾ ചന്തു അമ്മാവൻ ചെറുത്തു നിൽക്കാതെ സ്വയം ചുരിക വായ്ത്തലക്ക് കഴുത്ത് വെയ്ക്കുക ആയിരുന്നു. അമ്മേ ഒരു കാര്യം പറയട്ടെ
ഓലക്കുറിപ്പടിയിലും പാണന്റെ പാട്ടിലും
എവിടെയൊക്കെയോ പിഴവ് പറ്റിയിട്ടുണ്ട്
" വടക്കൻ പാട്ടിലേയും തെക്കൻ പാട്ടിലേയും കഥകൾ " ( പി .ചിമ്മയൻ നായർ)
No comments:
Post a Comment